Saturday, 20 April 2013

അയാൾ

{PONNANI  FACEBOOK GROUP  SHORT STORY COMPETITION , STORY ID -1003}




കാഴ്ചയില്പരുക്കനെങ്കിലും ലോലമായ മനസ്സായിരുന്നു അയാള്ക്ക്‌. അതുകൊണ്ടുതന്നെയാണ് അടുത്തറിയുന്നവര്ക്കെല്ലാം അയാള്പ്രിയപ്പെട്ടവനായത്. മറ്റു എഴുത്തുകാര്ക്കില്ലാത്ത മുന്തിയ സിഗരറ്റിന്റെയും പെര്ഫ്യൂംമിന്റെയും ഇഴകിയ മണമായിരുന്നു അയാള്ക്കെപ്പോഴും.  അയാള്ധരിക്കുന്ന നീളന്കുപ്പായം തന്റെ ശരീരവുമായി ഒരു തരത്തിലും പൊരുത്തപെടാത്തതായിരുന്നു. അലസമായി കിടക്കുന്ന മുടി  ഇടക്കൊക്കെ കൈകൊണ്ട് പിന്നിലേക്ക്ഒതുക്കുന്നത് അയാളുടെ ഒരു ശീലമാണ്.

നഗരത്തിലെ  ഇഷ്ടപെട്ട ഹോട്ടലില്വെച്ചാണ്തന്റെ മിക്ക സൃഷ്ടികള്ക്കും അയാള്ജീവന്നല്കിയിട്ടുള്ളത്. എഴുതിത്തുടങ്ങുമ്പോള്സീരിയസ് ആവുകയും റിലാക്സ് ആകുമ്പോള്നര്മ്മത്തിന്റെ  കെട്ടഴിക്കുകയും ചെയ്യുക അതാണ് അദ്ദേഹത്തിന്റെ ഒരു ശൈലി. ഇപ്രാവശ്യവും മറിച്ചൊരു ഉദ്ദേശവുമായല്ല അയാളുടെ വരവെന്നു അവര്കണക്കുകൂട്ടി.
സര്ദിസ്ടൈം, കാന് അറേഞ്ച് അനദര്റൂം പ്ലീസ്...? വളരെ ഭവ്യതയോടെയുള്ള റിസ്പ്ഷിനിസ്ടിന്റെ ചോദ്യം കേട്ട അയാള്ആദ്യം ഒന്നമ്പരന്നെങ്കിലും തിരിച്ചു ഒരു മറു ചോദ്യമാണ് അയാള്ഉന്നയിച്ചത് .
വൈ? ” അയാളുടെ  ഏതു ചോദ്യത്തിനും എന്നും സ്മാര്ട്ടായി  ഉത്തരം നല്കാറുള്ള പയ്യന് ഇന്നതിന് കഴിഞ്ഞില്ല. അയാള്തന്റെ തടിച്ച ഫ്രെയിമുള്ള കണ്ണട ജുബ്ബയുടെ അറ്റം കൊണ്ട് തുടച്ചശേഷം മുഖത്തേക്ക് ചേര്ത്തുവെച്ചു പിന്നെ അവനെ ഒന്നു നോക്കിയ ശേഷം മുകളിലെ തന്റെ സ്ഥിരം റൂമിലേക്ക്നടന്നു .

 സര്‍, എന്നു വിളിച്ചുകൊണ്ട് റൂം ബോയ്അയാള്ക്ക് പിന്നാലെ ഓടിവന്നു. മുറിതുറന്നു ഒരുവിധത്തില്എല്ലാ ശരിയാക്കി പോകാന്തിടുക്കം കൂട്ടിയ അവന്റെ കയ്യില്കയറി പിടിച്ചു അയാള്ചോദിച്ചു.
ടെല്മി വാട്ട്ഈസ്ദി റീസണ്‍...? ഇനി വല്ല വി പികളും ഇവിടെ...? അത്രയും പറഞ്ഞു അയാള്അവനെ നോക്കി. പിന്നെ അവന്റെ ഇരുചുമലുകളും പിടിച്ചുകുലുക്കികൊണ്ട്  അവനോടായി അയാള്കെഞ്ചി, ടെല്മീ പ്ലീസ്...പതിവുപോലെ അയാള്അവന്റെ കീശയിലേക്ക് ഒരു നൂറിന്റെ നോട്ട് വെച്ചുകൊടുത്തു. അവന്ആരെയോ ഭയക്കുന്നത്പോലെ അയാള്ക്ക് തോന്നി.

സര്, ദിവസങ്ങള്ക്ക് മുന്പ് ഇവിടെ റൂമില്വെച്ചായിരുന്നു..... പതര്ച്ചയോടെയുള്ള അവന്റെ ഓരോവാക്കുകളും അയാള്വല്ലാത്ത ഒരു നിര്വീകാരത്തോടെയാണ്കേട്ടത്. തനിക്കുചുറ്റും കുറെ ചെകുത്താന്മാരുടെ പൊട്ടിച്ചിരികളും അവക്കിടയില്ജീവനുവേണ്ടിപിടയുന്ന ഒരു പെണ്കുട്ടിയുടെ രോദനവും അയാള്കേട്ടു. തനിക്ക് ചുറ്റും മുറിയൊന്നാകെ കറങ്ങുതായി അയാള്ക്ക് തോന്നി. പിന്നെ പരിസരം വീണ്ടെടുത്ത്തന്റെ മുഖത്തുതിര്ന്ന വിയര്പ്പുകണങ്ങള്ഒപ്പിയെടുത്ത ശേഷം  തിടുക്കപെട്ടു അയാള്ഇങ്ങിനെ എഴുതി തുടങ്ങി തന്റെ പുതിയ ഒരു സ്ര്ഷ്ടിയുടെ  വരികളായി..... “ നാലു ചുവരുകള്ക്കുള്ളില്‍  മരണത്തിന്റെ ഗന്ധമുണ്ടായിരുന്നു.......ചതിയിലൂടെ പ്രാണന്നഷ്ടപെട്ട ഒരു പാവം പെണ്കുട്ടിയുടെ.........

No comments:

Post a Comment