Saturday, 20 April 2013

ഗാന വീചിയിൽ

{PONNANI  FACEBOOK GROUP  SHORT STORY COMPETITION , STORY ID -1012}




കാലം പലതും പണിതും തകര്ത്തും അതിന്റെ ജൈത്രയാത്ര തുടരുമ്പോള്പുത്തനുടുപ്പുകളും കുരുന്നു മനസ്സില്ഒരു കുടന്ന മോഹപൂക്കളുമായ്  പുഞ്ചിരി തൂകിയെത്തിയ വര്ഷകാലത്തിന്റെ നനുത്ത സ്പര്ശനത്തില്വിദ്യാലയങ്ങള്ശബ്ദമാനമായ്.

വിദ്യാലയത്തിന്റെ കവാടം കടന്ന്‍  ഉള്ളിലേക്കുവരുമ്പോള്ഞാന്‍ 'അപ്പോയിന്മെന്റ് കാര്ഡ് ' എടുത്ത് ഒന്നുകൂടി നോക്കി.

തികച്ചും അപരിചിതമായ സ്ഥലവും സഹപ്രവര്ത്തകരും കുട്ടികളും ചുരുങ്ങിയ കാലയളവില്കൂട്ടുകാരായപ്പോള്‍ , ഗ്യാസ് ടാങ്കര്ദുരന്തത്തില്അഗ്നിജ്വാലകളാല്ജീവനോടെ വെന്തെരിഞ്ഞ മാതാപിതാക്കളുടെ കരിഞ്ഞ ഭീകരതയുടെ ദൈന്യതയില്അനാഥനായ   എന്നില്കാലം വീണ്ടും പ്രസരിപ്പുമായി കടന്നുവന്നപ്പോള്‍ ; ഞാന്വീണ്ടും ഞാനായി മാറിയപ്പോള്‍ , മനസ്സുകള്കവര്ന്നുകൊണ്ടേറ്റുവാങ്ങിയ ആഹ്ളാദാരവങ്ങള്കേള്ക്കാമായിരുന്നു.

കലാപരിപാടികളിലൂടെ സ്കൂളിന്റെ മുഴുവന്ശ്രദ്ധാകേന്ദ്രമായി മാറിക്കൊണ്ട് , കലാപങ്ങള്ക്ക് ദൃക്സാക്ഷിത്വം  വഹിക്കുന്ന, പ്രതീക്ഷകളുടെ ഉറവിടമായ, മധുരസ്വപ്നങ്ങളുടേയും ചാപല്ല്യങ്ങളുടേയും വിഹാര കേന്ദ്രമായ കലാലയത്തിലേക്കുള്ള യാത്രയായിരുന്നു.

'
കോളേജ് ഡേ'യില്ഒരു പാട്ടിലൂടെ ഞാന്രംഗത്തെത്തി.

പലരുടെയും അഭിനന്ദനങ്ങള്ക്ക് നന്ദിയേകിയപ്പോഴും 'ഒരു കുട്ടിയുടെ' വാക്കുകള്മാത്രം എന്തോ ഒരു പ്രത്യേകതകൊണ്ട്  മനസ്സില്തങ്ങി നിന്നു.
"....
എന്താ പറയേണ്ടത് എന്നറിയില്ല ......  നന്നായി..!!!  പാട്ടിന്റെ പല്ലവിക്കെന്തോ  ഒരട്രാക്ഷന്ഉള്ളതുപോലെ ......"

മറ്റുള്ളവരുടെ അസൂയകളേറ്റുവാങ്ങിക്കൊണ്ട് , എന്റെ സമീപ്യത്തിലവളുടെ ചലനങ്ങളില്രാഗചേഷ്ടകള്മയങ്ങാതെ കിടന്നിരുന്നു.  അനുരാഗത്തില്കലാശിക്കാത്ത ഒരു സൗഹൃദം മാത്രമാഗ്രഹിച്ച എന്റെ മനസ്സില്സാധകം തെറ്റിച്ചപോലെ അവളുടെ സൗന്ദര്യപിണക്കവും ഇടപഴകലും പുതിയ ചിത്രങ്ങള്മെനയുകയായിരുന്നോ?

അറിഞ്ഞോ അറിയാതെയോ അവള്വിതച്ച വിത്താല്എന്മനസ്സില്വിടര്ന്ന മോഹക്കതിരുകള്അവളുടെ അപ്രതീക്ഷിതമായ യാത്രാമൊഴിയൊരുക്കിയ കണ്ണീരാല്മുങ്ങി മറിഞ്ഞു:

"
ഞാന്പോവാ... എനിക്ക്  മെഡിസിന്  സീറ്റ്  കിട്ടി... പിന്നെ ..... നമുക്ക് ......"

ഗദ്ഗദം ഗഡുക്കളായ്  പറഞ്ഞുതീര്ക്കുമ്പോള്അവളുടെ മനോഹരമായ കവിളിലൂടെ മിഴിനീര്മണികള്ഒഴുകാന്തുടങ്ങിയിരുന്നു.

വിരഹനൊമ്പരത്തില്ഉദിച്ച  മൗനം ഏതൊക്കെയോ അര്ത്ഥതലങ്ങള്തേടി അലയുകയായിരുന്നു.

കാലത്തിന്റെ കൈകളില്നാം വെറും മണല്പ്പുറ്റുകള്‍ ;  ജീവിതം വ്യര്ത്ഥമോഹങ്ങളുടെ കലവറയും.  ജീവിത സങ്കല്പ്പങ്ങളും യാഥാര്ത്ഥ്യങ്ങളും  ചേര്ത്ത് നോക്കിയപ്പോള്‍ , ദേശാടനക്കിളികള്‍  കരയാറില്ലെന്നും; എക്കാലത്തേക്കായൊരു കൂടുകൂട്ടാന്കഴിയില്ലെന്നൊരു ദുഃഖസത്യമറിയുന്ന, എന്റെ നെഞ്ചില്നോവിന്സംഗീതം അലയടിക്കുകയായിരുന്നു.

യാത്രയാകും മുമ്പേ അവളുടെ ആവശ്യപ്രകാരം അവളുടെ ഡയറിയില്‍ , എന്റെ ജീവിതയാഥാര്ത്ഥ്യമായി മാറുന്ന, അന്നത്തെ  പാട്ടിന്റെ പല്ലവി അവസാന താളില്കണ്ണീരും ചേര്ത്ത്  ഹൃദയരക്തത്തിലെഴുതി:

"
നിനക്കായ്പാടുവാനെന്സ്വരങ്ങളുയരുമ്പോള്
അകതാരിലെ സ്വപ്നങ്ങളേയും മായിച്ചുകൊണ്ടേ
യാത്രാമൊഴി ചൊല്ലിയകലുന്ന സ്നേഹസത്യമേ,
മംഗളം നേരുമീ രാഗ്രാദ്ര നൊമ്പര മൗന ഗാനം! "

പഴയ നിനവില്നിന്ന് ഉണര്ന്നപ്പോള്ഞാന്ആസുപത്രിക്കിടക്കയിലായിരുന്നു. അടുത്ത്  പ്രധാനാദ്ധ്യാപകാനും സഹപ്രവര്ത്തകരും.  പെട്ടെന്ന് ഡോക്ടര്വന്നു പറഞ്ഞു:

"
മാഷേ , പേടിക്കാനൊന്നുമില്ല... ബ്ലഡ്‌  പ്രഷര്കൂടിയതാണ്  തലകറങ്ങി വീഴാന്കാരണം ...."

അപ്പോഴാണ് ഞാന്ഡോക്ടറെ ശ്രദ്ധിച്ചത്,  അത്ഭുതമോ, സന്തോഷമോ, സങ്കടമോ എന്ന് വേര്തിരിച്ചറിയും മുമ്പേ മിഴിനിറഞ്ഞൊഴുകിയ എന്റെ കണ്ണീര്കണങ്ങള്തുടച്ചുകൊണ്ട് എന്നരികിലിരുന്ന്  ഡോക്ടര്പറഞ്ഞു:

"
ഒന്നൂല്ലാ.... മാഷേ ...."

അതുകേട്ടപ്പോള്അറിയാതെ എന്റെ അന്തരാത്മവിലെ ഗാനമുണര്ന്നു:

"
നിനക്കായ്പാടുവാനെന്സ്വരങ്ങളുയരുമ്പോള്‍ ...."

നേര്ത്ത ശബ്ദതില്അത്രയും പാടിയപ്പോള്നനുത്ത മൃദുലമായ കൈവിരല്സ്പര്ശം എന്റെ അധരങ്ങള്മൂടി. പൂനിലാവ്പോലെ പുഞ്ചിരിതൂകി, നഷ്ടമായെന്ന് ഞാന്കരുതിയ പ്രത്യാശയുടെ പ്രണയനിലാവെളിച്ചം പകര്ന്ന് , ഡോക്ടര്എന്റെ ഹൃദയത്തില്തൊട്ടു.

----------------------------------------------------------------------------------------------------------------------------------

1 comment: